1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2011

കുമളി മേപ്പാറയില്‍ നാലരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പതിമൂന്നുകാരന്‍ സഹോദരനെയും മാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. മേപ്പാറ എസ്‌റ്റേറ്റിലെ തൊഴിലാളികളായ ശശികുമാര്‍ മാലതി ദമ്പതികളുടെ മകള്‍ ശ്രീജയുടെ മൃതദേഹം കണ്ട അന്നു തന്നെ പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിരുന്നു. പതിമൂന്നുകാരനായ പ്രതിയെ നിരീക്ഷിക്കുന്നതിന് സ്വന്തം സഹോദരനെയാണ് നിയോഗിച്ചിരുന്നത്.

സഹോദരനും മാതാവും തന്നെ സംശയിക്കുന്നുവെന്ന് കണ്ടതോടെ ഇരുവരെയും വകവരുത്താനായിരുന്നു നീക്കം. അടുക്കളയില്‍ പാകം ചെയ്തുവച്ചിരുന്ന ചോറില്‍ വിഷം കലര്‍ത്തിയിരുന്നത് മാതാവ് കണ്ടെത്തിയതുകൊണ്ടാണ് ദുരന്തം ഒഴിഞ്ഞുപോയത്.

ഈ മാസം ഒന്നിനാണ് ശ്രീജയുടെ മൃതദേഹം മേപ്പാറ എസ്‌റ്റേറ്റിലെ മരപ്പൊത്തില്‍ കാണപ്പെട്ടത്. കൊലപാതകത്തിനുശേഷം ബാലന്‍ തിരികെ വന്ന് മറ്റു സുഹൃത്തുക്കളുമായി ടിവി കാണുകയായിരുന്നു.

ഇതിനിടെയാണ് അവിടെയുണ്ടായിരുന്ന നാല്‍വര്‍ സംഘവുമായി ചേര്‍ന്ന് ഏലത്തോട്ടത്തില്‍ ശ്രീജയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് ജാതിപത്രി പെറുക്കാന്‍ പോയി. സംഘത്തിലൊരാള്‍ ഇതിനിടെ മൃതദേഹം കണ്ടെത്തി. തന്നെ സംശയിക്കാതിരിയ്ക്കാനുള്ള ബാലന്റെ തന്ത്രമായിരുന്നു ജാതിപത്രി പെറുക്കാന്‍ പോയതിന് പിന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.