സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വിതരണം കുട്ടികളിൽ ശക്തമാക്കാൻ ആണ് കുവെെറ്റ് തീരുമാനിച്ചിരിക്കുന്നത്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾ വാക്സിൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ പ്രായത്തിലുള്ള കുട്ടികൾ ആദ്യ ഡോസ് സ്വീകരിച്ചവർ ആണെങ്കിൽ രണ്ടാമത്തെ ഡോസിനായുള്ള അപ്പോൻറ്മെൻറ് സന്ദേശം രക്ഷിതാക്കൾക്ക് അടുത്ത ദിവസം മുതൽ അയച്ചു നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
45,000 കുട്ടികൾ കുവെെറ്റിൽ ഇതുവരെ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതൽ ആണ് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. അഞ്ചു മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ആണ് തുടങ്ങി തുടങ്ങിയത്. ഈ പ്രായത്തിൽ ഉള്ള 10.5 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. കുവെറ്റ് സിവിൽ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അഞ്ചു മുതൽ 11 വയസുവരെ 4,30,000 കുട്ടികളാണ് രാജ്യത്ത് ഉള്ളതെന്നാണ് കണക്ക് പറയുന്നത്.
അതോറിറ്റി പുറത്തുവിട്ട കുട്ടികളുടെ കണക്കിൽ വിദേശികളായ കുട്ടികളുംപെടും. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിലൂടെ രാജ്യം കൂടുതൽ സുരക്ഷിതമാകും. മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് ഡോസാണ് കുട്ടികൾക്ക് നൽകുന്നത്. അതേസമയം, കുവെെറ്റിൽ റമദാന്റെ മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകുന്നത് പൂർത്തിയായി. പളളികളിൽ എത്തുന്ന വിശ്വാസികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞു. രാജ്യത്തുടനീളമുള്ള മാർക്കറ്റുകളിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥരെ നിയമിക്കും. റമദാൻ എത്തുന്നതിലൂടെ രാജ്യത്ത് പൊതു പട്രോളിങ് സംഘത്തെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല