1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും 13,000 ത്തോളം പ്രവാസികളെ പിരിച്ചുവിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി. അഞ്ച് വര്‍ഷത്തെ പദ്ധതി പ്രകാരം നടപ്പാക്കിയ കുവൈത്ത് വത്കരണത്തെ (റെസല്യൂഷന്‍ നമ്പര്‍ 11/2017) തുടര്‍ന്ന് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 66,000 ആയി കുറഞ്ഞു.

ഓഗസ്റ്റില്‍ അവസാനിക്കുന്ന റെസല്യൂഷന്‍ നമ്പര്‍ 11/2017 മായി ബന്ധപ്പെട്ട അഞ്ച് വര്‍ഷത്തെ പദ്ധതികളുമായി ബന്ധപ്പെട്ടതിനാല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി സംഘങ്ങളുടെ പുതിയ അനുപാതങ്ങള്‍ അനുവദിക്കും. ആ മേഖലകളില്‍ പ്രവാസികള്‍ക്ക് പ്രത്യേക ജോലി ഒഴിവുകള്‍ ലഭ്യമാകുന്നിടത്തോളം റിപ്ലേസ്‌മെന്റ് പോളിസി തുടരും.

കൂടാതെ, കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. 19 ശതമാനത്തോളം അതായത് 140,000 തൊഴിലാളികളുടെ കുറവാണ് രാജ്യത്ത് ഉണ്ടായത്.

2019 ല്‍ 731,370 ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടായിരുന്നത് 2021 ല്‍ 591,360 ആയി കുറഞ്ഞു. കോവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ മുതലാണ് രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുവൈത്തിലെ തൊഴില്‍ വിപണി വിട്ടുപോയത് മൂന്ന് ലക്ഷത്തിലേറെ പ്രവാസികളെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (സിഎഎസ്) ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരമാണിത്.

അതേസമയം, രാജ്യത്തെ പ്രവാസികളുടെ എണ്ണം 2018 ല്‍ 2,891,255 ല്‍ നിന്ന് 2021 ല്‍ 2,520,301 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 371,000 വിദേശികള്‍ എന്നന്നേക്കുമായി വിട്ടുപോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച പ്രവാസികളുടെ എണ്ണം 2018 ല്‍ 107,657 ആയിരുന്നത് 2021 ല്‍ 96,800 ആയി കുറഞ്ഞു. 2017 ല്‍ കുവൈത്ത് വത്കരണ തന്ത്രം സിവില്‍ സര്‍വീസ് കമ്മിഷന്‍ നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രവാസികളുടെ ഈ കൊഴിഞ്ഞുപോക്ക്.

രാജ്യത്തെ സ്വദേശിവത്കരണ നയം തുടരുന്നതിനാല്‍ പ്രവാസികളുടെ എണ്ണം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുമേഖലയില്‍ മാത്രമല്ല തൊഴിലാളികളുടെ എണ്ണം കുറഞ്ഞത്. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളില്‍ 18.4 % ഇടിവുണ്ടായി. 2018 ല്‍ 1,531,000 ല്‍ നിന്ന് 2021 ല്‍ 1,249,000 ആയി. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 115,700 കുറവുണ്ടാവുകയും സിഎഎസ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2018 ല്‍ 707,000 ആയിരുന്നതില്‍ നിന്ന് 2021 ല്‍ 591,368 ആയി ചുരുങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.