സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടി രണ്ട് വർഷം കഴിഞ്ഞവരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ലാൻസെറ്റ് പഠനം. അമ്പത് ശതമാനം ആളുകൾക്കെങ്കിലും ചുരുങ്ങിയത് ഒരു രോഗലക്ഷണങ്ങളെങ്കിലും ഉണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ചൈനയിൽ ആദ്യഘട്ടത്തിൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത 1,192 പേരിൽ നടത്തിയ പഠനത്തിലാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്.
രോഗമുക്തി സംഭവിച്ചവർക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ മെച്ചപ്പെടും. എന്നാൽ, കോവിഡ് 19 രോഗികൾക്ക് രണ്ട് വർഷത്തിന് ശേഷം ഇപ്പോഴും സാധാരണ ജനങ്ങളേക്കാൾ മോശമായ ആരോഗ്യവും ജീവിത നിലവാരവും ഉണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നു.
കോവിഡ് രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുന്നുവെന്നും പഠനം വിശദീകരിക്കുന്നു. ദീർഘനാളത്തെ കോവിഡ് ബാധ ഉള്ളവർക്ക് ഇത് പ്രത്യേകിച്ചും ബാധകമാണ്. രോഗം ബാധിച്ച് രണ്ട് വർഷത്തിന് ശേഷവും ക്ഷീണം, ശ്വാസതടസ്സം, ഉറക്കത്തിനുള്ള ബുദ്ധിമുട്ടുകൾ എന്നിവ കാണിക്കുന്നുവെന്നും.
50 ശതമാനം ആളുകൾക്കും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും കാണിക്കുന്നുണ്ടെന്നും, ഗവേഷകർ വ്യക്തമാക്കുന്നു. അതേസമയം, കോവിഡിന്റെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ അജ്ഞാതമായി ഇപ്പോഴും തുടരുകയാണെന്നും അവർ പറഞ്ഞു.
ചൈനയിലെ വുഹാനിലെ ജിൻ യിൻ-ടാൻ ആശുപത്രിയിൽ, 2020 ജനുവരി ഏഴ് മുതൽ മെയ് 29 വരെയുള്ള ആറ് മാസം, 12 മാസം, രണ്ട് വർഷം എന്നിവയ്ക്കിടയിൽ കോവിഡ് -19 ചികിത്സയിൽ പങ്കെടുത്ത 1,192 പേരുടെ ആരോഗ്യനിലയാണ് ഇവർ പഠനത്തിനായി വിലയിരുത്തിയത്.
കോവിഡ് രോഗബാധിതരാകുന്ന ആളുകളിലെ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചികിത്സാ ഇടപെടലുകൾ വേണമെന്നും അന്താരാഷ്ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റിന്റെ പഠനത്തിൽ ശുപാർശ്ശ ചെയ്യുന്നു.
കോവിഡ് ബാധയ്ക്ക് ശേഷം അഞ്ച് മാസം മുതൽ ഒരു വർഷം വരെ രോഗലക്ഷണങ്ങൾ, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും പഠനം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല