സ്വന്തം ലേഖകൻ: ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു. മരുഭൂമിയിൽ തൊഴിൽ ആവശ്യങ്ങൾക്കായി പോയ തമിഴ്നാട് തിരുനെൽവേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്.
ദോഫാർ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിർത്തിപ്രദേശമായ ഒബാറിലാണ് ചൊവ്വാഴ്ച സർവേ ജോലിക്കായി ഇരുവരും പോയത്. വെഹിക്കിൾ മോണിറ്ററിങ് സിസ്റ്റം (ഐവിഎംഎസ്) സിഗ്നൽ കാണിക്കാതിരുന്നത്കൊണ്ട് ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ കമ്പനി അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
പൊലീസിൽ പരാതി നൽകി അടുത്ത ദിവസങ്ങളിൽ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. മരുഭൂമിയിൽ ഇവർ മരിച്ച് കിടക്കുന്നത് സ്വദേശികളാണ് ആദ്യം കണ്ടത്. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്കു മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല