സ്വന്തം ലേഖകൻ: ആറുമാസത്തിലേറെയായി കുവൈത്തിന് പുറത്ത് കഴിയുന്ന സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾ ഒക്ടോബർ 31ന് അകം തിരിച്ചെത്തിയില്ലെങ്കിൽ വീസ റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. 2022 മെയ് ഒന്ന് മുതലാണ് ആറ് മാസത്തെ കാലാവധി കണക്കാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
ആർട്ടിക്കിൾ 18 വിഭാഗത്തിൽപെട്ട ഇഖാമ കൈവശമുള്ളവർക്ക് നിയമം കർശനമാക്കി. മേയ് ഒന്നിനും അതിന് മുന്‍പും രാജ്യത്തിന് പുറത്ത് പോയവർ ഒക്ടോബർ 31ന് അകം തിരിച്ചെത്തിയിലെങ്കിൽ വീസ സ്വമേധയാ റദ്ദാകും. ആശ്രിത വീസയിൽ കഴിയുന്നവർക്കും ആറുമാസക്കാലാവധി ഉടൻ നിർബന്ധമാക്കും. വർഷാവസാനത്തോടെ ഇത് കർശനമാക്കാനാണ് തീരുമാനം.
സ്വയം തൊഴിലിലേർപെടുന്നവർക്കും ഇത് ബാധകമാക്കുന്ന കാര്യം ആലോചനയിലാണ്. കുവൈത്ത് റസിഡൻസി നിയമം അനുസരിച്ച് പ്രവാസികൾക്ക് രാജ്യത്തിന് പുറത്ത് തുടർച്ചയായി കഴിയാനുള്ള പരമാവധി കാലാവധി ആറുമാസമാണ്. കോവിഡിനെ തുടർന്ന് ഇതിൽ ഇളവ് വരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല