1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2022

സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം. ഈ ബാഗുകളെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കടകളില്‍ നടപടികള്‍ തുടങ്ങി. പല കടകളും 35 മൈക്രോണിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലേക്ക് മാറിക്കഴിഞ്ഞു. സെപ്തംബര്‍ 19 മുതല്‍ രാജ്യത്ത് പൂര്‍ണമായും പ്ലാസ്റ്റിക് ബാഗുകള്‍ നീക്കം ചെയ്യപ്പെടും.

പഴയ സ്റ്റോക്ക് തീരുന്ന സെപ്തംബര്‍ വരെ കാത്തിരിക്കാതെ ഉയര്‍ന്ന നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് പല കടകളും തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ചെറിയ പലചരക്ക് കടകള്‍ (തണുത്ത കടകള്‍), പലചരക്ക് കടകള്‍, ഖുബ്ബൂസ് കടകള്‍ എന്നിവിടങ്ങളില്‍ പ്രധാനമായും ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്. ഇവിടങ്ങളില്‍ ഭൂരിഭാഗവും 20 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് ബാഗ് നിര്‍മ്മാതാക്കള്‍ 35 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉത്പാദനം നിര്‍ത്തി.

സെപ്തംബര്‍ 19 ന് ശേഷം ബാക്കി വരുന്ന സ്റ്റോക്ക് കമ്പനികള്‍ക്ക് റീ സൈക്കിള്‍ ചെയ്യേണ്ടി വരും. ഘട്ടം ഘട്ടമായാണ് ബഹ്‌റൈനില്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടു വരുന്നത്. ഇതിനുപുറമെ ജനുവരി മുതല്‍ 200 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളുടെയും ഉപയോഗം നിര്‍ത്തലാക്കിയിരുന്നു. അടുത്ത ഘട്ടത്തില്‍ ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായി നിരോധിക്കുമെന്ന് സുപ്രിം കൗണ്‍സില്‍ ഫോര്‍ എന്‍വിയോന്‍മെന്റ് സിഇ ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.