സ്വന്തം ലേഖകൻ: കുവൈത്തില്‍ നടപ്പാക്കിയ സ്വദേശിവത്കരണത്തെ തുടര്‍ന്ന് കഴിവും നൈപുണ്യവുമുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാക്കിയതായി കണക്കുകള്‍. 4.3 ദശലക്ഷമുള്ള രാജ്യത്തെ ജനസംഖ്യയുടെ 70 % വും പ്രവാസികളാണ്. 3 ദശലക്ഷം പ്രവാസികള്‍ അടങ്ങുന്ന കുവൈത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് ഇക്കണോമിക് ഒബ്സര്‍വര്‍ നടത്തിയ ഒരു വിശകലനം ഈയിടെ പുറത്തുവിട്ടു.
2018 ല്‍ ഈ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന് കുവൈത്ത് ഗവണ്മെന്റ് ഒരു നയവും പദ്ധതിയും സ്വീകരിച്ചു. 2021 ല്‍ നയം ത്വരിതപ്പെടുത്തി. 2025 ഓടെ പ്രവാസികളുടെ എണ്ണം ഏകദേശം 1.6 ദശലക്ഷമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്ത് കുവൈത്ത് സര്‍ക്കാര്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അടുത്ത കുറച്ചു വര്‍ഷത്തേയ്ക്ക് കുവൈത്തിലെ പ്രവാസികളുടെ എണ്ണം ആഭ്യന്തര രാഷ്ട്രീയത്തിലെ ഒരു കേന്ദ്ര പ്രശ്നമായി തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പ്രവാസികള്‍ കമ്പനികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉയര്‍ന്ന തസ്തികകള്‍ വഹിക്കുന്നതിനാല്‍ എണ്ണ ഇതര സമ്പദ് വ്യവസ്ഥ മേഖലയ്ക്ക് വിദഗ്ധ തൊഴിലാളികളെ നഷ്ടമാകുമെന്ന് ആശങ്കപ്പെടുന്നു.
സര്‍ക്കാരിന്റെ സ്വദേശിവത്കരണ നയം, കുടിയേറ്റ നിയമങ്ങള്‍ എന്നിവ കര്‍ശനമാക്കല്‍ എന്നിവയ്ക്കൊപ്പം പകര്‍ച്ചവ്യാധി സാഹചര്യം എന്നിവ കാരണം പ്രവാസികളുടെ പലായനം തുടരുന്നു. 2021 ല്‍ 18000 ത്തിലധികം പ്രവാസികള്‍ നാടുകടത്തപ്പെട്ടു. 257000 പ്രവാസികള്‍ എന്നേക്കുമായി രാജ്യം വിട്ടു.
പ്രവാസികളെ കൂടുതലും ആശ്രയിക്കുന്ന സ്വകാര്യമേഖലയില്‍ തൊഴിലാളികളുടെ ക്ഷാമവും പൊതുമേഖലയിലെ കുവൈത്ത് ജീവനക്കാരെ ഉള്‍ക്കൊള്ളുന്നതിലെ ബുദ്ധിമുട്ടും കുവൈത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഭീഷണിയായി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ മനുഷ്യശേഷിയുടെ വലിയ ക്ഷാമമുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ പ്രസ്താവിച്ചു.
കുവൈത്ത് സ്വദേശികള്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്ത മേഖലകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ നിലവില്‍ സര്‍ക്കാരിന് കഴിയുന്നില്ല. ചെലവുകുറഞ്ഞ പ്രവാസികളെ കൂടുതലായി ആശ്രയിക്കുന്ന സ്വകാര്യ മേഖലകള്‍ തൊഴിലാളികളുടെ ക്ഷാമം കാരണം ശമ്പള പണപ്പെരുപ്പ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഭൂരിഭാഗം കുവൈത്തികളും പ്രവാസികള്‍ ചെയ്യുന്ന പല ജോലികളും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ നയങ്ങളിലെ വഴക്കമില്ലായ്മ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി പ്രതിഫലിപ്പിക്കുന്നു. ഗള്‍ഫിലെ മറ്റ് അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ സ്ഥിരതാമസവും വിദേശ ഉടമസ്ഥതയും പോലുള്ള നയങ്ങള്‍ വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്. കുവൈത്തിലെ സങ്കീര്‍ണതയും ബ്യൂറോക്രാറ്റിക് പ്രതിബന്ധങ്ങളും മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപത്തെ കൂട്ടുന്നു.
1.6 ദശലക്ഷം തൊഴിലാളികളും 73000 കുവൈത്ത് പൗരന്മാരുമായി പ്രവാസി തൊഴിലാളികള്‍ കുവൈത്തിലെ സ്വകാര്യ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നു. 2021 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 205000 പ്രവാസികള്‍ കുവൈത്ത് വിട്ടു. ഇത് റീടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലയെ ബാധിച്ചു. തൊഴില്‍ ചെലവിലെ വര്‍ദ്ധനവ് സമ്പദ് വ്യവസ്ഥയെ 2022 മുഴുവനും വീണ്ടെടുപ്പിക്കാന് വൈകിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല