![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Quaran-Tattoo-British-Woman-.jpg)
സ്വന്തം ലേഖകൻ: ഖുര്‍ആന്‍ വാക്യം പച്ചകുത്തിയതിന് കുവൈറ്റ് അധികൃതര്‍ അറസ്റ്റ് ചെയ്ത പ്രവാസി യുവതിയെ വിട്ടയച്ചു. മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടീഷുകാരിയായ യുവതിയെ കുവൈറ്റ് പോലിസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു ബ്രിട്ടീഷ് യുവതി.
യുവതിയുടെ കാലില്‍ ഖുര്‍ആന്‍ വാക്യം കൊത്തിവച്ച കാര്യം ശ്രദ്ധയില്‍പ്പെട്ട സ്വദേശി യുവാവാണ് ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി യുവതിയെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഹവാലി ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
എന്നാല്‍ അറസ്റ്റിലായ ഇവരെ പോലിസ് പിന്നീട് വിട്ടയച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖുര്‍ആനിലെ നാല് വാക്കുകളായിരുന്നു അവര്‍ കാലില്‍ പച്ചകുത്തിയിരുന്നത്. രാജ്യത്തെ മുസ്ലിം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വികാരത്തിന് മുറിവേല്‍പ്പിക്കുന്ന പ്രവൃത്തിയാണിതെന്ന് പോലിസ് ചൂണ്ടിക്കാണിച്ചു.
ഇതേത്തുടര്‍ന്ന് പച്ചകുത്തിയത് നീക്കം ചെയ്യാമെന്ന് യുവതി പോലിസിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അവര്‍ സത്യപ്രസ്താവനയായി പോലിസിന് എഴുതി നല്‍കുകയും ചെയ്തു.
രണ്ട് വര്‍ഷം മുമ്പാണ് താന്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ പച്ചകുത്തിയതെന്നും അത് വിശ്വാസികളെ വിഷമിപ്പിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി പോലിസിനോട് പറഞ്ഞു. തുടര്‍ന്ന് ഇവരെ പോലിസ് വിട്ടയക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല