സ്വന്തം ലേഖകൻ: 20 പ്രഫഷനൽ തസ്തികകളിലേക്കു സ്മാർട് റിക്രൂട്മെന്റ് നടത്താൻ കുവൈത്ത് ഒരുങ്ങുന്നു. ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ഉറപ്പു വരുത്താൻ സ്മാർട് ടെസ്റ്റ് നടത്താനാണ് പദ്ധതി. അതതു രാജ്യങ്ങളിൽ വച്ചുതന്നെ വിദഗ്ധ്യ പരിശോധന നടത്തി യോഗ്യരായവരെ മാത്രം റിക്രൂട്ട് ചെയ്താൽ മതിയെന്നാണ് നിർദേശമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.
വിദേശ രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ പരിശോധനയ്ക്ക് നേതൃത്വം നൽകും. കുവൈത്തിൽ എത്തിയ ശേഷം നടത്തുന്ന പ്രായോഗിക പരീക്ഷയിൽ വിജയിക്കുന്നവർക്കാകും വർക്ക് പെർമിറ്റ് ലഭിക്കുക എന്നതാണ് മറ്റൊരു വ്യവസ്ഥ.
പരീക്ഷണാടിസ്ഥാനത്തിൽ ചില അധ്യാപക ജോലിയിൽ (ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ) നടപ്പാക്കിയ നിയമം വർഷാവസാനത്തോടെ ഐടി, എൻജിനീയറിങ് തുടങ്ങി 20 തസ്തികകളിലേക്കും വ്യാപിപ്പിക്കും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനൊപ്പം മികവുള്ളവരെ മാത്രം രാജ്യത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല