1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പ്രവാസിക്കും ഭാര്യക്കും കുട്ടികള്‍ക്കും നേരെ കണ്ണൂരില്‍ സദാചാര ഭ്രാന്തമാരുടെ ആക്രമണം. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മനോജ് മാത്യുവും ഭാര്യയും കുട്ടികളും സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്കാണ് സദാചാര ഭ്രാന്തമാര്‍ അഴിഞ്ഞാടിയത്.

പയ്യാവൂര്‍ ഉപ്പുതറ സ്വദേശിയായ മനോജ് മാത്യുവും ഭാര്യയും രണ്ട് ഇരട്ടക്കുട്ടികള്‍ക്കൊപ്പം തളിപ്പറമ്പ് കുറുമാത്തൂരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ ആറംഗ സംഘം മൂന്ന് ബൈക്കുകളിലായി പിന്തുടരുകയായിരുന്നു. ഏകദേശം 19 കിലോമീറ്ററോളം സംഘം കാറിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ശ്രീകണ്ഡാപുരം സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്ത് ബൈക്ക് കാറിന് കുറുകെയിട്ട് മനോജ് മാത്യുവിന്റെ ഭാര്യയെ പുറത്തേയ്ക്ക് വലിച്ചിറക്കാനും സംഘം ശ്രമിച്ചു.

ഉടന്‍ മനോജ് മാത്യു കാര്‍ വേഗത്തില്‍ ഓടിച്ച് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. എന്നാല്‍ ബൈക്കുകള്‍ കാറിനെ സ്‌റ്റേഷനിലേക്കും പിന്തുടര്‍ന്നു. മനോജ് മാത്യു പോലീസിന് മുമ്പാകെ സംഭവം വിവരിച്ചതോടെ ബൈക്കിലെത്തിയവില്‍ നാലുപേരെ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായി. സംഘത്തിലെ രണ്ടുപേര്‍ ബൈക്കില്‍ കടന്നുകളഞ്ഞു.

കുറുമാത്തൂര്‍ സ്വദേശി നൗഷാദ്, മുസ്തഫ, അഫ്‌സല്‍, സതീശന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ മുമ്പും സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. ജോലിയുടെ ഭാഗമായി ഭാര്യക്കൊപ്പം തളിപ്പറമ്പില്‍ സ്ഥിരമായി ഒരു കോഴ്‌സ് പഠിക്കാന്‍ പോയിരുന്നതായി മനോജ് മാത്യു വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.