സ്വന്തം ലേഖകൻ: അവധിക്കാലത്ത് ഉയർന്ന നിരക്ക് വിമാന കമ്പനികൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വ്യാജ ഏജൻസികൾ വീണ്ടും സജീവമായിരിക്കുന്നത്. ഇത്തരം ഏജൻസികളുടെ വ്യാജ ഓഫർ ടിക്കറ്റ് ഇപ്പോൾ സജ്ജീവമായിട്ടുണ്ട്. പലരും ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തുമ്പോൾ ആണ് വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നത്. ഇത്തരത്തിൽ പലരുടേയും യാത്ര മുടങ്ങുന്നതായി പരാതി ഉയരുന്നു. കേരളത്തിൽനിന്നുകൊണ്ടാണ് ഏജൻസികൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നത്.
ടിക്കറ്റിന് 2000-5000 വരെ ഇളവുകൾ പ്രഖ്യാപിച്ചാണ് ഇവർ ആളുകളുടെ മുന്നിലേക്ക് വരുന്നത്. കുടുംബവുമായി നാട്ടിലേക്ക് പോകുന്ന സാധാരണക്കാർ ആണ് ഈ ചതിയിൽ കൂടുതലായും പെടുന്നത്. 5000 രൂപയുടെ വിത്യാസം വരുന്ന ഇളവുകൾ ആണ് ടിക്കറ്റിൽ ഉണ്ടാകുന്നത്. രണ്ടും മൂന്നും പേരുള്ള കുടുംബത്തിന് വലിയ രൂപയുടെ വിത്യാസം ആണ് ഉണ്ടാകുന്നത്. ഈ ചിന്താഗതിയിലാണ് പലരും ഈ ടിക്കറ്റിന് പുറകെ പോകുന്നത്. മധ്യവേനലവധിയായതിനാൽ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് പോകാൻ നിൽക്കുന്നത്.
കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷവും ആളുകൾ നാട്ടിലേക്ക് വന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ കുടുംബവുമായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കൂടുതൽ ആണ്. ടിക്കറ്റ് നിരക്കിൽ വലിയ തുകയാണ് പലർക്കും നൽകേണ്ടി വരുക. ഇവരെ പറ്റിക്കാൻ വേണ്ടിയാണ് വ്യാജ ടിക്കറ്റ് കെണിയൊരുക്കി ഏജൻസികൾ കാത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ ഔദ്യോഗിക ട്രാവൽ ഏജൻസികളെ ആശ്രയിക്കണമെന്ന് അധികൃതർ പറയുന്നു.
വെബ്സൈറ്റുകളിൽ കയറി ടിക്കറ്റിന്‍റെ ഇപ്പോഴത്തെ വില മനസ്സിലാക്കിയ ശേഷം മാത്രം ടിക്കറ്റ് എടുക്കുക. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് വരുന്ന പരസ്യങ്ങൾ ഒന്നും വിശ്വസിക്കരുത്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം കുറവാണ് എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല