1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2022

സ്വന്തം ലേഖകൻ: ചരിത്രത്തില്‍ ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന മാര്‍പ്പപ്പയായ പോപ്പ് ഫ്രാന്‍സിസിന് ഊഷ്മള വരവേല്‍പ്പ്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നല്‍കിയ ഊജ്വല വരവേല്‍പ്പിന് ശേഷം രാജകൊട്ടാരമായ സഖീര്‍ റോയല്‍ പാലസില്‍ അദ്ദേഹത്തിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. സമാധാനത്തിന്റെ തീര്‍ഥാടകനെന്ന് സ്വയം വിശേഷിപ്പിച്ച മാര്‍പ്പാപ്പ, ലോകമെമ്പാടുമുള്ള ജനങ്ങളോട് സമാധാനം സ്ഥാപിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാകാന്‍ ആവശ്യപ്പെട്ടു.

ഭീകരവും വിവേകശൂന്യവുമാണ് യുദ്ധങ്ങളെന്നും എല്ലായിടത്തും നാശങ്ങള്‍ മാത്രം വിതയ്ക്കുന്ന അവയെ അപലപിക്കുന്നതായും കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. രാജ്യങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും ഐക്യത്തിനും സമാധനത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ‘ആയുധങ്ങളുടെ യുക്തിയെ നമുക്ക് നിരാകരിക്കുകയും ഗതി മാറ്റുകയും ചെയ്യാന്‍ കഴിയണം. പട്ടിണി, ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അഭാവം എന്നിവയ്ക്കെതിരായ പോരാട്ടങ്ങള്‍ക്കുള്ള നിക്ഷേപമായി രാജ്യങ്ങള്‍ നീക്കിവയ്ക്കുന്ന ഭീമമായ സൈനിക ചെലവുകള്‍ വഴിതിരിച്ചുവിടാം’- അദ്ദേഹം പറഞ്ഞു.

സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും ആത്മാവില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് തന്റെ ഈ ബഹ്റൈന്‍ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സൗഹൃദ യാത്രകളിലെ വിലപ്പെട്ട ഒരു ഘട്ടമാണിതെന്നും സഖീര്‍ രാജകൊട്ടാരത്തില്‍ രാജ കുടുംബത്തിലെ പ്രമുഖ അംഗങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കും മുമ്പാകെ നടത്തിയ നീണ്ട പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. മനുഷ്യരാശിയുടെ പുരോഗതിക്കായി ലോകം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘നാഗരികതകളും മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സംവാദങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാവാനോ നമ്മുടെ മാനവികതയുടെ വേരുകള്‍ നിര്‍ജ്ജീവമാകാനോ അനുവദിച്ചു കൂടാ. ഐക്യത്തിന്റെയും പ്രത്യാശയുടെയും മാര്‍ഗത്തില്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം’- അദ്ദേഹം പറഞ്ഞു. ഇന്ന് താന്‍ പങ്കെടുക്കുന്ന കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദ ഫോറത്തെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശിച്ചു. പരിപാടിയുടെ ഭാഗമാവാന്‍ തന്നെ ക്ഷണിച്ചതിന് സംഘാടകര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ രണ്ടാമതും ഗള്‍ഫ് പര്യടനത്തിന് എത്താന്‍ സാധിച്ചതിലും മാര്‍പ്പാപ്പ സന്തോഷം പ്രകടിപ്പിച്ചു.

മരുഭൂമിയിലെ മണലുകളെ ചുറ്റിനില്‍ക്കുന്ന കടല്‍ വെള്ളവും പരമ്പരാഗത ഓറിയന്റല്‍ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് തല ഉയര്‍ത്തി നില്‍ക്കുന്ന അംബരചുംബികളായ കെട്ടിടങ്ങളും വ്യത്യസ്തങ്ങളായ യാഥാര്‍ത്ഥ്യങ്ങളെയാണ് ഒന്നിച്ചുചേര്‍ക്കുന്നത്. ഇവിടെ പഴമയും ആധുനികതയും ഒത്തുചേരുന്നു. പാരമ്പര്യവും പുരോഗതിയും ഒന്നിക്കുന്നു. എല്ലാറ്റിനുമുപരിയായി, വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെ ജീവിതത്തിന്റെ പുതിയ കാഴ്ചകള്‍ തീര്‍ക്കുന്നു’- അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ക്ഷേമം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു. ‘എല്ലായിടത്തും തൊഴില്‍ സാഹചര്യങ്ങള്‍ സുരക്ഷിതവും മാന്യവുമാണെന്ന് നമുക്ക് ഉറപ്പാക്കാന്‍ കഴിയണം. അത് ആളുകളുടെ സാംസ്‌കാരികവും ആത്മീയവുമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിന് പകരം പരിപോഷിപ്പിക്കുകയാണ് ചെയ്യുക. പൊതുജീവിതത്തിനും രാജ്യ വികസനത്തിനും പ്രയോജനപ്രദമാകുന്ന തരത്തില്‍ സാമൂഹിക ഐക്യം മുന്നോട്ടുകൊണ്ടുപോകാന്‍ അവ സഹായിക്കും’ – അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ക്ഷേമം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു. ‘എല്ലായിടത്തും തൊഴില്‍ സാഹചര്യങ്ങള്‍ സുരക്ഷിതവും മാന്യവുമാണെന്ന് നമുക്ക് ഉറപ്പാക്കാന്‍ കഴിയണം. അത് ആളുകളുടെ സാംസ്‌കാരികവും ആത്മീയവുമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിന് പകരം പരിപോഷിപ്പിക്കുകയാണ് ചെയ്യുക. പൊതുജീവിതത്തിനും രാജ്യ വികസനത്തിനും പ്രയോജനപ്രദമാകുന്ന തരത്തില്‍ സാമൂഹിക ഐക്യം മുന്നോട്ടുകൊണ്ടുപോകാന്‍ അവ സഹായിക്കും’ – അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മാര്‍പ്പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ച ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ, മാര്‍പ്പാപ്പയുടെ ഈ ചരിത്ര സന്ദര്‍ശനം എക്കാലത്തും സ്മരിക്കപ്പെടുന്ന ഒന്നായി അവശേഷിക്കുമെന്നും പറഞ്ഞു. മാര്‍പാപ്പയുടെ സന്ദര്‍ശനം ‘ഗള്‍ഫിലെയും അറബ് മേഖലയിലെയും വിശ്വാസികളുടെ ഹൃദയങ്ങളില്‍ വലിയ പൈതൃകവും സ്വാധീനവും അവശേഷിപ്പിക്കാന്‍ പോന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ യുഎഇ സന്ദരര്‍ശനത്തിന് ശേഷം മാര്‍പാപ്പയുടെ ഗള്‍ഫിലേക്കുള്ള രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പോപ്പ് ഫ്രാന്‍സിസ് ബഹ്‌റൈനില്‍ എത്തിയിരിക്കുന്നത്.

നവംബര്‍ നാലിന് ‘ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗ്: ഈസ്റ്റ് ആന്റ് വെസ്റ്റ് ഫോര്‍ ഹ്യൂമണ്‍ കോഎക്സിസ്റ്റന്‍സ്’ എന്ന സംവാദത്തില്‍ മാര്‍പ്പാപ്പ സംസാരിക്കും. മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിനെയും ഇന്ന് മാര്‍പ്പാപ്പ അഭിമുഖീകരിക്കും. അല്‍ അസ്ഹര്‍ സര്‍വകാലാശാല ഗ്രാന്റ് മുഫ്ത്തി ശെയ്ഖ് അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ് ഉള്‍പ്പെടെയുള്ള ഇസ്ലാം മത നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഗള്‍ഫിലെ ഏറ്റവും പഴക്കമുള്ള മനാമയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, മേഖലയിലെ ഏറ്റവും വലിയ പള്ളിയായ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ എന്നീ രണ്ട് പള്ളികളിലെ വൈദികരോടും ബിഷപ്പുമാരോടും ഇടവക പ്രവര്‍ത്തകരോടും അദ്ദേഹം സംസാരിക്കും. നവംബര്‍ മൂന്നിന് ആരംഭിക്കുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാന പരിപാടി നവംബര്‍ അഞ്ച് ശനിയാഴ്ച ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാ കുര്‍ബാനയാണ്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിന് അകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.