![](https://www.nrimalayalee.com/wp-content/uploads/2021/10/Qatar-Drug-Abusers-Treatment-Sanctions.jpg)
സ്വന്തം ലേഖകൻ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സക്കായി അധികൃതരെ സമീപിക്കുകയാണെങ്കിൽ അവര്‍ക്കെതിരെ ക്രിമിനൽ കേസുണ്ടാകില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്നിന് അടിമപ്പെട്ടവരെ ലഹരിമുക്തരാക്കുന്നതിനും,ചികിത്സിക്കുന്നതിനും മാനുഷിക പരിഗണന നൽകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എൻഫോഴ്സ്മെൻറ് ജനറൽ ഡയറക്ടറേറ്റിലെ മാധ്യമ, ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥൻ ഫസ്റ്റ് ലെഫ്. അബ്ദുല്ല ഖാസിം പറഞ്ഞു.
രാജ്യത്ത് അപകടകരമായ രീതിയില്‍ ലഹരിക്ക് അടിമപ്പെട്ട് നിരവധി പേര് കഴിയുന്നുണ്ട്. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവാരാന് വേണ്ടി ‘ലഹരിയും പ്രതിരോധ രീതികളും’ എന്ന തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച് സെമിനാറില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലഹരിക്ക് അടിമപ്പെട്ടവരെ മുക്തരാക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പ്രാത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഖത്തറിലെ പ്രവാസികള്‍ക്കായി ഡ്രഗ് എൻഫോഴ്സ്മെൻറ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം വെബിനാർ സംഘടിപ്പിച്ചത്. ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ സ്വന്തമായി ചികത്സക്ക് ഹാജരാകുകയാണെങ്കിൽ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കരുത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തിലെ 38ാം നിയമം ഇത് വ്യക്തമായി പറയുന്നുണ്ടെന്ന് ലെഫ്. അബ്ദുല്ല ഖാസിം പറഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം മിഡിലീസ്റ്റും നോർത്ത് ആഫ്രിക്കയും അഞ്ചു ലക്ഷത്തിലധികം ലഹരി ഉപയോക്താക്കളുണ്ട്.
ലഹരി ഉപയോഗിക്കുന്നത് മറച്ചുവെച്ചാല്‍ പരമാവധി ഒരു വർഷം തടവോ 10,000 റിയാൽ പിഴയും ആറു മാസം തടവോ ശിക്ഷയോ ലഭിക്കും. ലഹരി ഉപയോഗിക്കുന്ന സംഭവ സ്ഥലത്ത് നിന്നും ഒരാളെ പിടികൂടുകയാണെങ്കിൽ 5000 റിയാല്‍ വരം പിഴ ചുമത്തും. ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്നും മുക്തരാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ നൗഫാർ സെൻറർ എന്ന പേരിൽ പ്രത്യേക ചികിത്സാ പുനരധിവാസകേന്ദ്രം ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്.
ലഹരി ഉപയോഗത്തിലേക്ക് ഒരാള്‍ എത്തുന്നതിന്റെ കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിലും അവരുടെ സാന്നിധ്യം, രക്ഷിതാക്കളുടെ ശ്രദ്ധകുറവ്, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ നിരാശ, നല്ല രീതിയില്‍ അല്ലാത്ത കൂട്ടുകെട്ട്, തുടങ്ങിയവ ലഹരി ഉപയോഗത്തിലേക്ക് ഒരാളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മരുന്നുകളുമായി യാത്ര ചെയ്യുന്നവര്‍ കൈവശം നിരോധിത മരുന്നുകളില്ലെന്ന് ഉറപ്പുവരുത്തണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല