സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുകയാണ് ഖത്തർ. ഖത്തർ തൊഴിൽ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതൽ പേരെ ജോലിയിൽ പ്രവേശനം നൽകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 200 സ്വദേശികൾക്ക് ആണ് ഖത്തർ തൊഴിൽ നൽകിയത്. ഒരോ മാസവും എത്ര സ്വദേശികൾക്ക് തൊഴിൽ നൽകിയെന്ന് റിപ്പോർട്ട് സമർപ്പിക്കണം.
രാജ്യത്തെ ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിലായി 73 പേരെയും, ഐ.സി.ടി സെക്ടറിൽ 12 പേരെയും, ഊർജ, വ്യവസായ മേഖലകളിൽ 64 പേരെയും നിയമിച്ചു. സ്വദേശിവത്കരണം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രാലയം പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കും. ഇത് കൂടാതെ രാജ്യത്തിന്റെ ഗതാഗത, സേവനരംഗത്ത് 41 സ്വദേശികളെ നിയമിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, കോൺട്രാക്ടിങ് മേഖലയിൽ നാല് പേരെും മറ്റു സ്വകാര്യമേഖലയിൽ ആറ് പേരെയും നിയമിച്ചു.
മേയ് മാസത്തിൽ സ്വദേശികൾക്ക് തൊഴിൽ നൽകാൻ 10 കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. ഖത്തർ നാഷനൽ ബാങ്ക് 52 ജോലി ഒഴിവുകൾ ആണ് ഉള്ളത്. മേഴ്സ്യൽ ബാങ്ക്, അഹ്ലി ബാങ്ക് എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. അഞ്ചും രണ്ടും ഒഴിവുകൾ ആണ് ഇവിടെ ഉള്ളതെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഖത്തർ എയർവേസ്, ഉരീദു, ബീൻ സ്പോർട്സ്, ദിലാല ബ്രോക്കറേജ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, വുഖൂദ്, ഖത്തർ സ്റ്റീൽ, ഖത്തർ ഫൗണ്ടേഷൻ, എന്നിവിടങ്ങളിൽ എല്ലാം ഒഴിവുകൾ ഉണ്ട്.
ഖത്തർ എയർവേസിൽ ഒഴിവുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആർക്കെല്ലാം അപേക്ഷ സമർപ്പിക്കാം എന്ന കാര്യത്തെ കുറിച്ച് കൃത്യമായ നിർദേശം നൽകിയിരുന്നു. നാഷനൽ എംേപ്ലായ്മെന്‍റ് പ്ലാറ്റ്ഫോം ആയ കവാദറിൽ രജിസ്റ്റർ ചെയ്യാൻ ആണ് നിർദേശം നൽകിയിരുന്നത്.
സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 729 സ്വദേശികളെയാണ് ആ വർഷം ഖത്തർ സ്വകാര്യ മേഖലയിൽ നിയമിച്ചത്. 6091 അപേക്ഷകൾ ലഭിച്ചപ്പോൾ 3640 അപേക്ഷകളിൽ പുതിയ റിക്രൂറ്റ്മെന്റ് നടത്തി. തൊഴിൽ മാറ്റത്തിനായി 2896 അപേക്ഷകൾ ആണ് ലഭിച്ചത്. ഇതിൽ 33 എണ്ണം മാത്രമാണ് അധികൃതർ നിരസിച്ചത്. ബാക്കി എല്ലാം വേണ്ട രീതിയിൽ പരിഗണിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ രീതിയിൽ ആണ് സ്വദേശിവത്കരണം പല സ്ഥാപനങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. ഒരോ മാസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല