സ്വന്തം ലേഖകൻ: തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രംകുറിച്ച് ഇന്ത്യ. ഫൈനലിൽ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ ആദ്യമായി കിരീടം ചൂടി. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ട് സിംഗ്ൾസിലും ഒരു ഡബിൾസിലുമാണ് ജയം. ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
ആദ്യ മെൻസ് സിംഗ്ൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ പരാജയപ്പെടുത്തി. സ്കോർ 21-8, 17-21, 16-21. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ മികച്ച തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ആദ്യ ഗെയിമിൽ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്യ, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു.
രണ്ടം മത്സരത്തിൽ ഇന്ത്യയുടെ സത്‍വിക്സായ്രാജും ചിരാഗ് ഷെട്ടിയും ചേർന്ന് ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാൻ, കെവിൻ സഞ്ജയ ജോഡിയെയാണ് പരാജയപ്പെടുത്തിയത്.സ്കോർ: 18-21, 23-21, 21-19. മൂന്നാം മത്സരത്തിൽ കിഡംബി ശ്രീകാന്ത്, ജൊനാദൻ ക്രിസ്റ്റിയെ തകർത്തു. സ്കോർ: 21-15, 23-21.
73 വർഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പിൽ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. 1952ലും 1955ലും 1979ലും സെമിയിലെത്തിയ ഇന്ത്യയുടെ ആദ്യ ഫൈനൽ പോരാട്ടമായിന്നുവിത്. 1979ലെ സെമിഫൈനലിൽ എതിരാളികൾ ഇന്തോനേഷ്യയായിരുന്നു.
സെമിഫൈനലിൽ ഡെന്മാർക്കിനെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ നിർണായക നേട്ടമാണ് എച്ച്.എസ്. പ്രണോയ് നയിച്ച സംഘത്തിലൂടെ ഇന്ത്യ കൈവരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല